ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയം. ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന മത്സരത്തിൽ 11-ാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്.
8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019-ൽ മോസ്കോയിൽ നടന്ന മത്സരത്തിലും ഹംപി കിരീടം നേടിയിരുന്നു. ഇതോടെ, ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി.
കരിയറിൽ ഉടനീളം റാപ്പിഡ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ൽ മോസ്കോയിൽ നടന്ന റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും കഴിഞ്ഞ വർഷം ഉസ്ബെക്കിസ്താനിലെ സമർകണ്ടിൽ വെള്ളിയും നേടിയിട്ടുണ്ട്

