കോഴിക്കോട്: അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ല. ഒടുവിൽ നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കി. കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് മരണശേഷം നിയമന ഉത്തരവ് നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. താൽക്കാലിക നിയമനം നൽകിയ ഉത്തരവാണ് അലീന മരിച്ച് 24-ാം ദിവസം എത്തിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയതാണ് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ട് എന്നും ഉത്തരവിൽ പറയുന്നു. ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്.
അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെൻ്റിനും കുടുംബം വിമർശനം ഉയർത്തിയിരുന്നു. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നി നിയമനം സ്ഥിരീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് ആത്മഹത്യ ചെയ്തത്. നിയമന അംഗീകാരം നൽകാത്തതിനും താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഠിച്ചുകൊണ്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
