മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വീണ്ടും വെള്ളംകുടിപ്പിച്ച് പി.വി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനത്തിൽ അൻവറിന് അതൃപ്തിയാണ്. ഇതോടെ യുഡിഎഫിൻ്റെ സമവായ നീക്കം പാളി. ഘടകകക്ഷി എന്ന നിലയിൽ പൂർണ്ണമായ അംഗത്വം വേണമെന്ന ആവശ്യത്തിൽ അൻവർ ഉറച്ചു നിൽക്കുകയാണ്. അതേസമയം തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്.
അസോസിയേറ്റ് അംഗമാക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിലെ അതൃപ്തി അന്‍വര്‍ ഔദ്യോഗികമായി യുഡിഎഫിനെ അറിയിച്ചിട്ടില്ല. രാവിലെ ടിഎംസി പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അസോസിയേറ്റ് ഘടടകക്ഷിയാക്കാനുളള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൂര്‍ണ അര്‍ത്ഥത്തില്‍ ഘടകകക്ഷിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം പക്ഷെ ഇന്ന് ചേർന്ന യുഡിഎഫ് ഏകോപന സമിതി പരിഗണിച്ചില്ല. അസോസിയേറ്റ് അംഗമാക്കാനുളള യുഡിഎഫ് തീരുമാനത്തോടുള്ള നിലപാട് നാളെ അന്‍വര്‍ വാർത്താസമ്മേളനത്തില്‍ അറിയിക്കുമെന്നാണ് വിവരം.
യുഡിഎഫ് ഏകോപന സമിതിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനമായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കും. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയുമാണ് യുഡിഎഫ് ചുമതലപ്പെടുത്തിയത്. നേരത്തെയും യുഡിഎഫ് യോഗത്തില്‍ തന്നെ അന്‍വറിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും അസോസിയേറ്റ് ഘടകക്ഷിയാക്കാന്‍ തീരുമാനമെടുത്തിരുന്നു.
തീരുമാനം പ്രഖ്യാപിക്കാന്‍ യുഡിഎഫ് ചെയര്‍മാന്‍ വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് വി ഡി സതീശനും പി വി അന്‍വറും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്ന് രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനം നടത്താതെ സതീശന്‍ വഞ്ചിച്ചുവെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ ഇന്നത്തെ യോഗത്തിനു ശേഷം അറിയിച്ചത്.
