മണിപ്പുർ കലാപത്തിനിടെ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മനോഹർമ ബാരിഷ് ശർമ എന്ന പാര്‍ട്ടി നേതാവാണ് അറസ്റ്റിലായത്. കഴിഞ്ഞ 14ന് ഇംഫാലിൽ നടന്ന വെടിവെയ്പില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു.കേസിലെ മുഖ്യപ്രതിയാണ് മനോഹർമ ബാരിഷ് ശർമ. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഇരുപത് പേര്‍ അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശർമയ്‌ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
