ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം രണ്ടുതവണ ഒളിച്ചോടിയ 22 കാരന് കോടതി 20 വർഷം തടവും 41,000 രൂപ പിഴയും വിധിച്ചു. സൗത്ത് ബംഗളൂരു സ്വദേശി വെങ്കിടേഷിനാണ് തടവുശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ജഡ്ജ് ഇഷ്റത്ത് ജഹാൻ ശിക്ഷ വിധിച്ചത്. രണ്ടുതവണ പെൺകുട്ടിയുമായി ഒളിച്ചോടിയ ഇയാൾ രണ്ടാം തവണ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതായും പരാതിയിൽ പറയുന്നു.
2021 ആഗസ്റ്റ് 31ന് ആദ്യതവണ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് പ്രതി കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ ഇയാൾ അറസ്റ്റിലാവുകയും പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പെൺകുട്ടിയെയോ അവളുടെ മാതാപിതാക്കളെയോ കാണരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്
