മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാ പരിശോധന; സുപ്രിംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

ഡൽഹി: ജനങ്ങൾക്ക് ഭീഷണിയായി മാറിയ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരന്‍ ഡോ. ജോ ജോസഫ് സമർപ്പിച്ച ഹരജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. കാലപഴക്കം കൊണ്ട് അണക്കെട്ട് സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു മറുപടിയുണ്ടാകണം എന്നീ ആവശ്യങ്ങളാണ് ജോ ജോസഫിന്റെ ഹരജിയിൽ മുന്നോട്ടു വെക്കുന്നത്. ഏറ്റവുമൊടുവിൽ സുരക്ഷാ പരിശോധന നടത്തിയത് 2011ലാണ്. നേരത്തെ തന്നെ കാലാവധി കഴിഞ്ഞ അണക്കെട്ടാണിത്….

Read More

എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്; മിശ്രവിവാഹ പരാമർശത്തിൽ വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി. തന്റെ മിശ്രവിവാഹ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രസ്താവനയിൽ വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയത്. തങ്ങളെ ബാധിക്കുന്ന വിഷയമായതിനാലാണ് മുസ്ലീം പെൺകുട്ടികളുടെ കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എസ്.എഫ്.ഐയും സി.പി.എമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല. എല്ലാ മതവിശ്വാസികളിൽപ്പെട്ടവരെയും…

Read More

മൂന്ന് മാസം അവധി വേണം’- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.

Read More

ജിയോ ബേബിയോടുള്ള ഫറൂഖ് കോളേജ് മാനേജ്മെൻ്റ് – യൂണിയൻ സമീപനം പ്രതിഷേധാർഹം – എഐഎസ്എഫ്

തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെൻ്റ് സമീപനം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഫിലിം ക്ലബ്ബിൻ്റെ പരിപാടിക്കായി ക്ഷണിക്കുകയും എന്നാൽ അതിനു ശേഷം ഒരു അറിയിപ്പും നൽകാതെ പരിപാടി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. സംവിധായകൻ്റെ പരാമർശങ്ങൾ കോളേജിൻ്റെ ധാർമ്മിക മൂല്യങ്ങൾക്ക് ചേർന്നതല്ല എന്ന പേരിൽ കോളേജ് യൂണിയൻ പരിപാടി ഒഴിവാക്കുകയായിരുന്നു.പരിപാടിക്കായി ക്ഷണിക്കുകയും അതിനു ശേഷം അപമാനിക്കുകയും ചെയ്ത ഈ നടപടി പ്രതിഷേധാർഹമാണെന്നും യൂണിയനും മാനേജ്മെൻ്റും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും കേരളത്തിലെ പ്രബുദ്ധ…

Read More

12 വർഷത്തിന് ശേഷം കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. 12 വ‍ർഷത്തിന് ശേഷമാണ് സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും അദ്ദേഹം ഒഴിയുന്നത്. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവിൽ പടിയിറങ്ങുന്നത്. ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ…

Read More

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; അപകടം പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ

കല്‍പ്പറ്റ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗവും മേല്‍ക്കൂരയും തകര്‍ന്നു. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ വയനാട് വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത് വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ്…

Read More

‘സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയണം’; യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. നിയമവും അതിനൊപ്പം ശക്തമാകണമെന്നും അത് സർക്കാർ ചെയ്യുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ്…

Read More

കനകക്കുന്നില്‍ ചന്ദ്രനെ കാണാന്‍ ആയിരങ്ങള്‍; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിന്റെ ‘മ്യൂസിയം ഓഫ് ദ മൂണ്‍’

തിരുവനന്തപുരം: കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്തു കാണാനുള്ള അവസരമാണ് ‘മ്യൂസിയം ഓഫ് ദി മൂണ്‍’ ഒരുക്കുന്നത്. ചാന്ദ്രമാതൃകയുടെ…

Read More

മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ മരണം; ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ ആരോപണം

വയനാട്: കല്പറ്റ ഫാത്തിമ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചത് ചികിത്സാപിഴവു കൊണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൃതദേഹം നാലു ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു പുൽപള്ളി ശശിമല ചോലിക്കര സ്വദേശിയായ സ്റ്റെബിനാണ് നാലുദിവസങ്ങൾക്ക് മുൻപ് മരിച്ചത്. മുക്കിലെ ദശ നീക്കാൻ എത്തിയ സ്റ്റെബിന് അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിനു കാരണമായാതെന്ന് കുടുംബം ആരോപിച്ചു. അതേസമയം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം…

Read More

2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലിപ്പല്ലും കരടിയുടെ പല്ലുകളും; അട്ടപ്പാടിയിൽ 3 പേർ പിടിയിൽ

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തു‌തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്ക്കർ എന്നിവരാണ് പിടിയിലായത്. 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെന്റ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial