ഇന്റര്‍നെറ്റ് ഇല്ലാതെയും റീലുകള്‍ കാണാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

  സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വലിയ പങ്ക് വഹിക്കുന്ന റീലുകള്‍ ഇനി ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിലും കാണാനാകുന്ന സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത ഇടങ്ങളില്‍ റീലുകള്‍ ലോഡ് ചെയ്യാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനപ്രകാരം, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ സമയങ്ങളില്‍ റീലുകള്‍ സ്വമേധയാ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാകും. തുടര്‍ന്ന് നെറ്റ്വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ഈ ഡൗണ്‍ലോഡ് ചെയ്ത റീലുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും. ഓഫ്‌ലൈന്‍ ഉപയോഗത്തിനായി 10, 30,…

Read More

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം: സംസ്ഥാനത്ത് 4,66,408 കന്നിവോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2,71,42,952 വോട്ടർമാരാണ് ആകെ പട്ടികയിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 4,66,408 കന്നിവോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ്. വായോധികരായ വോട്ടർമാരുടെ എണ്ണത്തിലും ഇത്തവണ പ്രത്യേകതകളുണ്ട്. 100 മുതൽ 109 വയസ്സുവരെയുള്ള 1,501 വോട്ടർമാരും 110 മുതൽ 119 വയസ്സുവരെയുള്ള 54 പേരും പട്ടികയിലുണ്ട്. പ്രായം…

Read More

ഭാര്യയ്ക്ക് വിവാഹേതര ബന്ധമെന്ന് സംശയം, വാഹനത്തിൽ നിന്ന് തള്ളി പുറത്തേക്കിട്ട് ദേഹത്ത് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

ബെംഗളൂരു: ഭാര്യയെ വാഹനത്തിൽ നിന്ന് തള്ളി പുറത്തേക്കിട്ട് ക്രൂര മർദ്ദനം. തുടർന്ന് ദേഹത്തേക്ക് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ അക്ഷയ് ആണ് 28 കാരിയായ ഭാര്യ ഷൈലയെ കാർ കയറ്റി കൊലപ്പെടുത്തിയത്. അക്ഷയും ഭാര്യ ഷൈലയും കാറിൽ ഗംഗാപുര എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിക്ക് ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും…

Read More

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 890 സ്ഥാനാർഥികൾ; അന്തിമ മത്സരചിത്രം തെളിഞ്ഞു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരുടെ അന്തിമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രമുഖ മുന്നണികളും സ്വതന്ത്രരും പ്രചാരണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ്; രണ്ടിടത്തും 11 പേർ വീതമുണ്ട്. എന്നാൽ, മാനന്തവാടിയിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ മാത്രമാണ് മത്സരത്തിലുള്ളത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേർ ഉണ്ടായിരുന്ന സ്ഥാനാർഥി പട്ടികയിൽ നിന്ന്, പത്രിക പിൻവലിച്ചതോടെയാണ് എണ്ണം 890…

Read More

ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയില്‍ തള്ളി തട്ടിപ്പ് നാടകവുമായി വയോധിക;കള്ളി പൊളിച്ച് പൊലീസ്

  തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയില്‍ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയില്‍നിന്നും ഓഫീസില്‍നിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി നാടകം കളിച്ചത്.വെള്ളനാട്ട് വച്ച് ബുധനാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍…

Read More

വന്ദേമാതരം നിര്‍ബന്ധമല്ല; സ്‌കൂളുകളിലും ഓഫിസുകളിലും ആലപിച്ചില്ലെങ്കില്‍ ശിക്ഷയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കണമെന്നത് നിർബന്ധമില്ലെന്ന് സുപ്രിംകോടതി.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ചാണ് സുപ്രിംകോടതിയുടെ ഇൗ നിരീക്ഷണം. വന്ദേമാതരം ആലപിക്കല്‍ സർക്കുലറില്‍ നിർബന്ധമാക്കിയിട്ടില്ലെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ ശിക്ഷയൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.വന്ദേമാതരം ആലപിക്കാൻ വിസമ്മതിക്കുന്നവർക്കെതിരേ സാമൂഹിക വിവേചനമുണ്ടാകാമെന്ന ഹരജിക്കാരന്റെ ആശങ്ക അവ്യക്തമാണെന്നും കോടതി വ്യക്തമാക്കി. വന്ദേമാതരത്തിന്റെ മുഴുവൻ ശ്ലോകങ്ങളും…

Read More

സി പി എം നേതാവ് അഡ്വ ആർ കൃഷ്ണകുമാർ മുസ്ലീം ലീഗിലേക്ക്

സി.പി.എം നേതാവ് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലിംലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സി.പി.എമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സി.പി.എമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു. സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ…

Read More

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനും സിപിഐ നേതാവുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു…

Read More

സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ ‘ബാറ്ററി’ അനീഷ്, പിടിയില്‍

     കോഴിക്കോട് : കാപ്പ കേസ് പ്രതിയെ മോഷണക്കേസില്‍ പോലീസ് പിടികൂടി. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷിനെ(42)യാണ് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ടി മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്‍പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷോപ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ…

Read More

വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു, സാധനങ്ങള്‍ പുറത്തുവച്ചു; ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത

      കാസര്‍ഗോഡ് ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കുടുംബം സ്ഥലത്തില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തുവെന്നാണ് പരാതി. കാസര്‍ഗോഡ് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് ജപ്തി ചെയ്തത്. ആരെയും വീടുകളില്‍ നിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ നടപടി. ടാപ്പിങ് ജോലി ചെയ്യുന്ന നിര്‍ധന കുടുംബത്തിന്റെ സാധന സാമഗ്രികള്‍ പുറത്തിട്ട ശേഷമാണ് വീട് ജപ്തി ചെയ്തതായി നോട്ടീസ് പതിച്ചത്. പാചകത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും പുറത്തെടുത്ത് വച്ചിട്ടുണ്ട്. മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial