ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മർദ്ദനം; ബെല്‍റ്റുകൊണ്ടും പൈപ്പുകൊണ്ടും മർദ്ദിച്ചു കണ്ണില്‍ മുളകുപൊടി വിതറി
ബെംഗളൂരു: കര്‍ണാടകയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മർദ്ദനം. വിദ്യാര്‍ത്ഥിയെ ബെല്‍റ്റുകൊണ്ടും പൈപ്പുകൊണ്ടും മർദ്ദിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു. വടക്കന്‍ കര്‍ണാടകയിലെ ബഗന്‍കോട്ടിലുള്ള നവഗര്‍ മേഖലയിലാണ് സംഭവം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് കുട്ടിക്ക് നേരെ ക്രൂരത നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതൽ കണ്ടെത്തുകമംഗലം മീഡിയ നെറ്റ്വർക്ക്ദിവ്യജ്യോതി എന്ന സ്‌കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. പതിനാറുകാരനാണ് ക്രൂരമായ മര്‍ദനമേറ്റത്. അക്ഷയ് ഇന്ദുല്‍ക്കര്‍, ഇയാളുടെ ഭാര്യ ആനന്ദി എന്നിവര്‍ക്കെതിരെയാണ് ആരോപണം. കുട്ടിയെ…

