പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നു

സംസ്ഥാനത്തെ ഏറ്റവും ചൂട് പാലക്കാടാണ്പ കൽ സമയത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ മലമ്പുഴയിലെ വിനോദ സഞ്ചാരകളുടെ വരവും കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് അനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാണ്. തുടർ ദിവസങ്ങളിലും ചൂട്‌ വർധിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. അസഹനീയമായ ചൂടാണ് പകൽ സമ‍യങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ചെറു കുളങ്ങളിൽ വളർത്തുന്ന മത്സ്യങ്ങൾ ചന്തു പൊങ്ങി.

മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങൾ ചത്തതോടെ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു. സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ച സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് പ്രതിരോധ മാർഗങ്ങളെരുക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ വേനൽമഴ പെയ്യാത്തതും ചൂടിന്‍റെ കാഠിന്യം വർധിപ്പിക്കുന്നുണ്ട്. വേനൽ മഴ ലഭിക്കാത്തതിനാൽ പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ വെള്ളം താഴ്‌ന്നു. അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളം. വേനൽമഴ ഇനിയും ലഭിച്ചില്ലെങ്കിൽ വെള്ളം താഴ്‌ന്നേക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: