പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി
ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരാളെ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കാൻ ഒരു കോടതിക്കും നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഗർഭിണിയായ ഒരു സ്‌ത്രീയുടെ താത്‌പര്യം പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് മാസത്തിലധികം ഗർഭിണിയായ 15 വയസുള്ള പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന അവകാശത്തിന് ഉയർന്ന പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗർഭിണിയായ സ്ത്രീയുടെ തിരഞ്ഞെടുപ്പാണ് പ്രസക്തമെന്ന്…

