Headlines

ചീഫ് മാർഷലിനെ മർദിച്ചു; മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. എം.എൽ.എമാരുടെ നടപടി…

Read More

തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുപ്രസിദ്ധ മോഷ്ടാവായ തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സിപിഒ) ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പുതുക്കുളം കുളത്തൂർകോണം സ്വദേശിയായ എ. ബാബു എന്ന ‘തീവെട്ടി ബാബു’ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ പയ്യന്നൂരിൽ മോഷണക്കേസിൽ പിടിയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ…

Read More

പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവം,പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു

പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ, അന്നത്തെ എസ്.ഐയും നിലവിൽ കടവന്ത്ര എസ്.എച്ച്.ഒയുമായ പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു. 2023-ൽ നടന്ന ഈ സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഒന്നര വർഷത്തോളം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. 2023 മേയ് 24-ന് തൃശ്ശൂർ പട്ടിക്കാട്ടെ ലാലീസ് ഹോട്ടൽ മാനേജരായ കെ.പി. ഔസേപ്പിനെയും മകനെയും പീച്ചി പോലീസ് സ്റ്റേഷനിൽ വെച്ച് പി.എം. രതീഷ് മർദിച്ചു എന്നാണ് കേസ്. ഹോട്ടലിൽ ഭക്ഷണം കഴിച്ച ഒരാൾ നൽകിയ…

Read More

സ്വന്തം യാത്രയയപ്പ് ചടങ്ങിൽ പാട്ടുപാടി; തഹസിൽദാർക്ക് സസ്പെൻഷൻ

തന്റെ യാത്രയയപ്പ് ചടങ്ങിൽ ഔദ്യോഗിക പദവിയിലിരുന്ന് പാട്ടുപാടിയ തഹസിൽദാർക്ക് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ തഹസിൽദാരായിരുന്ന പ്രശാന്ത് തോറട്ട് ആണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഔദ്യോഗിക പദവിയുടെ മഹത്വം കുറയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രശാന്ത് തോറട്ടിനായി ഓഗസ്റ്റ് 8-ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ, തന്റെ ഔദ്യോഗിക കസേരയിലിരുന്ന് പ്രശാന്ത് പാട്ടുപാടി. 1981-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ‘യാര…

Read More

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി  ഷോക്കേറ്റ് മരിച്ച  സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി. കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ്…

Read More

ഭാരതാംബ വിവാദത്തിൽ പോസ്റ്റിട്ടു; വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ ഇടത് നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വിഎസ്എസ്‍സി) അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഭാരതാംബ വിവാദത്തിൽ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ജി.ആർ. പ്രമോദിനെ സസ്‌പെൻഡ് ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പ്രമോദ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് പ്രമോദ് ജൂണിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. ‘ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കടാ…’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഭാരതാംബ…

Read More

ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ പശുവിന്റെ തലച്ചോറുമായി ക്ലാസിലെത്തി, പ്രതിഷേധവുമായി നാട്ടുകാർ; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഹൈദരാബാദ്: സ്കൂളിലെ ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപിക എത്തിയത് പശുവിന്റെ തലച്ചോറുമായി. ക്‌ളാസിലെ പല കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടായതിന് പിന്നാലെ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ അദ്ധ്യാപികയെ സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തു. തെലങ്കാനയിലെ വിക്രാബാദ് ജില്ലയിലെ ജില്ലാ പരിഷദ് വനിതാ സ്‌കൂൾ അധ്യാപികയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പശുവിന്റേതെന്ന് ആരോപിക്കപ്പെടുന്ന തലച്ചോറുമായി കുട്ടികൾക്ക് ക്‌ളാസെടുക്കാനെത്തിയ അധ്യാപികയ്ക്ക് എതിരെയാണ് ആരോപണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് അധ്യാപിക ഇത്തരത്തിൽ പശുവിന്റെ തലച്ചോർ കൊണ്ടുവന്നത്. മനുഷ്യന്റെ തലച്ചോറിനെപ്പറ്റി…

Read More

കണ്ണൂർ സ്വദേശി അനാമികയുടെ മരണം: പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ. പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനാമിക. അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ…

Read More

മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മുറിവ് തുന്നിക്കെട്ടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരമാണ് നേഴ്സ് ഫെവിക്വിക്ക് ഒട്ടിച്ച് വിട്ടത്. സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നാണ് സംഭവം നടന്നത്. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കൾ ഹെൽത്ത് സെന്ററിൽ…

Read More

മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടു; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial