Headlines

3-2 ന് ഈജിപ്തിനെ കീഴടക്കി;അർജൻ്റീന ക്വാർട്ടറിൽ





അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പിന്നില്‍ നിന്ന് ഫീനീക്സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് വിജയം സ്വന്തമാക്കി അര്‍ജന്‍റീന. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അര്‍ജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് കടന്നത്. മൂന്ന് ഗോളുകള്‍ മടക്കിയത് 12 മിനിറ്റിനുള്ളിലാണ്.

ഫൈനല്‍ വിസിലിന് പത്തുമിനിറ്റ് മാത്രം ശേഷിക്കേ റൊമേരോയാണ് അര്‍ജന്‍റീനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ആ ഊര്‍ജ്ജത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്‍റീനന്‍ മുന്നേറ്റനിരയെ മുന്നില്‍ നിന്ന് നയിച്ച് സാക്ഷാല്‍ മെസി തന്നെ രണ്ടാമത്തെ ഗോള്‍ നേടി ടീമിന് ആവേശം പകരുകയായിരുന്നു. 79-ാം മിനിറ്റിലാണ് റൊമേരോ ആദ്യ ഗോള്‍ മടക്കിയത്. ഈജിപ്തിന് ശ്വാസംവിടാന്‍ പോലും സമയം നല്‍കുന്നതിന് മുന്‍പ് മെസി 83-ാം മിനിറ്റിലാണ് ടീമിന്‍റെ രണ്ടാമത്തെ ഗോള്‍ നേടിയത്. കളിയുടെ അധിക സമയത്ത് ഫെര്‍ണാണ്ടസ് ആണ് മൂന്നാമത്തെ ഗോള്‍ നേടി അര്‍ജന്‍റീനയെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്.


പതിനഞ്ചാം മിനിറ്റിലും 67-ാം മിനിറ്റിലുമാണ് അര്‍ജന്റീനയെ വിറപ്പിച്ച് ഈജിപ്ത് വല കുലുക്കിയത്. യാസര്‍ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ ഈജിപ്തിനെ ആദ്യം മുന്നില്‍ എത്തിച്ചത്. തുടര്‍ന്ന് 67-ാം മിനിറ്റില്‍ മുസ്തഫ സിക്കോ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ബോക്സിന് പുറത്തുനിന്നു മര്‍വാന്‍ അറ്റിയ നല്‍കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നു യാസര്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

മത്സരത്തിലുടനീളം പന്ത് കൈവശം വച്ചത് അര്‍ജന്റീനയാണെങ്കിലും തുടക്കത്തില്‍ ഭാഗ്യം അകന്നുനിന്നു. 21-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസി പാഴാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: