ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി
സന്ദീപിൻ്റെ ജാമ്യാപേക്ഷസുപ്രീം കോടതി തള്ളി.പ്രതിയുടെ മനോനിലയ്ക്ക് പ്രശ്നമില്ലെന്നസംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.സംഭവത്തിന് നൂറിലധികം ദൃക്‌സാക്ഷികൾ ഉണ്ടെന്ന്വന്ദനയുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്നാണ് സുപ്രീംകോടതി പ്രതിഭാഗത്തോട് ചോദിച്ചത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിൻ്റെ ആവശ്യം തള്ളിയിരുന്നു. പ്രതി സന്ദീപിൻ്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു.
പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം അന്ന് കോടതിയെ അറിയിച്ചത്. കഴിഞ്ഞ വർഷം മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്

