മുംബൈ: താനെയിലെ കല്യാൺ ഏരിയയിൽ 500 രൂപയുടെ തർക്കത്തിനിടയിൽ യുവാവ് സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിൻ്റെ പോക്കറ്റിൽ നിന്ന് അനുജൻ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതനായ പ്രതിയും അനുജനും തമ്മില് ഏറെ നേരത്തെ വാക്കു തർക്കമുണ്ടായി. വാക്കു തർക്കം മൂർച്ഛിച്ചപ്പോൾ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ബസാർപേത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കും.
