കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ വാർത്താ ചാനലായ റിപ്പോർട്ടാണ് പുറത്തുവിട്ടത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയാണ് നടൻ ദിലീപ്. തങ്ങൾ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായി റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത്.
ഒന്നരക്കോടി നടിയെ ആക്രമിക്കുന്നതിന് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൾസർ സുനി പറയുന്നു. എന്നാൽ, ഈ പണം മുഴുവൻ തനിക്ക് ലഭിച്ചില്ലെന്നാണ് പ്രതി വെളിപ്പെടുത്തുന്നത്. തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും പൾസർ സുനി പറയുന്നു. ആവശ്യം വരുമ്പോൾ പലപ്പോഴായി തന്നിൽ നിന്നും പണം വാങ്ങിയെന്നും സുനി പറയുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലത്സംഗത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ദിലീപ്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിച്ചെന്ന വാർത്തയും പുറത്തുവന്നു.
