അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറി. ന്യൂസിലൻ്റ് ഒൻപത് വിക്കറ്റിനാണ് ഇംഗ്ലീഷ് പടയെ തുരത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം കിവികൾ അനായാസം മറികടന്നു. 13.4 ഓവർ ബാക്കി നില്ക്കേയാണ് ന്യൂസിലൻ്റ് വിജയം.
കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരമായി ന്യൂസിലന്‍റിന് ഈ ജയം. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡെവൺ കോൺവേ, രചിൻ രവീന്ദ്ര എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കീവീസിന് മിന്നും ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 273 റണ്‍സാണ് അടിച്ചെടുത്തത്. കോൺവേ 152 റൺസും രവീന്ദ്ര 123 റൺസുമെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് (77), ജോസ് ബട്ലർ (43), ബെയർസ്റ്റോ (33) എന്നീ ബാറ്റർമാരാണ് മികച്ച പ്രകടനം നടത്തിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ആദിൽ റഷീദും മാർക്ക് വുഡും ചേർന്ന് നേടിയ 50 റൺസാണ് സ്കോർ 282ൽ എത്തിച്ചത്. ന്യൂസിലൻ്റിനായി മാറ്റ് ഹെൻറി 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി .
