എക്സ്ട്രാ ടൈമില്‍ സ്വിസ് പൂട്ട് പൊളിച്ച്‌ അര്‍ജന്റീന സെമിയിൽ

ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയില്‍. എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം.

മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു.

43-ാം മിനിറ്റില്‍ ലിയാൻഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നല്‍കി. രണ്ടാം പകുതിയില്‍ ഫൗള്‍ അഭിനയിച്ചതിന് താരത്തിന് പിന്നീട് റെഡ് കാർഡും ലഭിച്ചു.

രണ്ടാം പകുതിയില്‍ ഒട്ടേറെ ശ്രമങ്ങള്‍ക്കൊടുവിലാണ് സ്വിറ്റ്സർലൻഡ് സമനില ഗോള്‍ നേടിയത്. 67-ാം മിനിറ്റില്‍ പെനല്‍റ്റി ബോക്സിനുള്ളില്‍ റിക്കാർഡോ റോഡ്രിഗസ് നല്‍കിയ കൃത്യമായ പാസ്സ് ഡാൻ എൻഡോയ് കൈക്കലാക്കുകയും എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തു.

തുടർന്ന് വിജയഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. ശേഷം എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ 112-ാം മിനിറ്റിലായിരുന്നു അല്‍വാരസിന്റെ ഗോള്‍ പിറന്നത്. തൊട്ടുപിന്നാലെ ലൗട്ടാരോ മാർട്ടിനസിന്റെയും ഗോളെത്തി.സെമിയില്‍ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികള്‍

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: