ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ
തിരുവനന്തപുരം: രാസലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ. കേരള പോലീസുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കുമെന്ന് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അറിയിച്ചുവെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി…

