Headlines

എന്‍ഡിഎ അംഗബലം 293 ആയി ഉയര്‍ന്നു; പിന്തുണച്ച് എസ്‌കെഎം

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണച്ച് സിക്കിം ക്രാന്തികാരി മോര്‍ച്ച. സിക്കിമില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ എസ്‌കെഎം ദേശീയ തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ എസ്‌കെ എം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു. എസ്‌കെഎം കൂടി പിന്തുണച്ചതോടെ എന്‍ഡിഎയുടെ അംഗബലം 293 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

Read More

കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരം; സീതാറാം യെച്ചൂരി

ദില്ലി: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍  സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. …

Read More

വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടര്‍മാരും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ…

Read More

ലൈംഗികപീഡനത്തിന് ഇരകളാക്കിയത് ഇരുന്നൂറോളം സ്ത്രീകളെ; രാജ്യത്ത് തിരിച്ചെത്തിയ പ്രജ്വൽ രേവണ്ണ എംപിയെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തു

ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയിൽ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് പ്രജ്വലിനെ കാത്ത് ബെംഗളുരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു….

Read More

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക്…

Read More

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ച വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് ജാമ്യം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായി ഏകദേശം നാലര വര്‍ഷത്തിനു ശേഷമാണ് ഷര്‍ജീല്‍ ഇമാമിന് ഇന്ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് ജാമ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെ ഷര്‍ജീല്‍ ഇമാം ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട…

Read More

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

അഹ്മദാബാദ്:ഗുജറാത്തിൽ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആൾക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷൻ നവ സ്വദേശി മിഷ്രി ഖാൻ ബലോച്(40) ആണു കൊല്ലപ്പെട്ടത്. ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നൽകാനായി രണ്ട് കന്നുകാലികളുമായി വാഹനത്തിൽ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈൻ ഖാൻ ബലോച്ചും. കന്നുകാലി ചന്തയിൽനിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡിൽ തടഞ്ഞു. തുടർന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മർദിച്ചു….

Read More

താരപ്രചാരകരുടെ വിവാദ പരാമർശങ്ങളിൽ നടപടി; നാവ് നിയന്ത്രിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുടെ പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി. പെരുമാറ്റത്തിൽ മാന്യത പാലിക്കാൻ താര പ്രചാരകർക്ക് കഴിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനായി ആവശ്യമായ നിർദേശങ്ങൾ താര പ്രചാരകർക്ക് നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രസംഗങ്ങളിൽ താര പ്രചാരകർ ജാഗ്രത പുലർത്താൻ ഉതകുന്ന നിർദേശങ്ങൾ…

Read More

8 തവണ ബിജെപിക്ക് കള്ളവോട്ടു ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം.

വോട്ടിങ് മെഷീനില്‍ എട്ടു തവണയാണ് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. ഇയാള്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രജ്പുതിനാണ് ഇയാള്‍ വോട്ടു ചെയ്തത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ നയാഗാവ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കള്ളവോട്ട് നടന്ന ബൂത്തില്‍ പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും…

Read More

ബിജെപിക്ക് പ്രവർത്തിക്കാൻ ഇപ്പോൾ ആർ എസ് എസിന്റെ സഹായം ആവശ്യമില്ലെന്ന് ജെ പി നഡ്ഡ; ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണെന്നും ബിജെപി അധ്യക്ഷൻ

ന്യൂഡൽഹി: ബിജെപിക്ക് പ്രവർത്തിക്കാൻ ഇപ്പോൾ ആർ എസ് എസിന്റെ സഹായം ആവശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ. ബിജെപി വളർന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്നും ആർഎസ്എസ്സുമായുള്ളത്‌ പ്രത്യയശാസ്ത്ര സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആർ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നഡ്ഡ വിശദീകരിച്ചത്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആർഎസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കനെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കകാലത്ത് പാർട്ടിക്ക്‌ ശക്തി കുറവായിരുന്നു. അന്ന് ആർഎസ്എസിനെ ആവശ്യമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial