നേപ്പാൾ : നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു.
ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ മാർക്കറ്റ് ഒലിച്ചുപോയി. ചൈനീസ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് മിന്നൽ പ്രളയം ഉണ്ടായത്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നു എന്ന് അധികൃതർ വ്യകത്മാക്കി.
ഏട്ടു പേര് മരിച്ചു, നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സൈന്യവും പൊലീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയാത്തത്ര ഉയർന്ന നിലയിൽ ജലനിരപ്പ് തുടരുന്നു.


