സ്വർണം പണയം വയ്ക്കാൻ കൊടുത്തിട്ട് തിരികെ നൽകിയത് പിച്ചള; വിളപ്പിൽ ശാലയിൽ 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിളപ്പിൻശാലയിൽ മുപ്പതോളം കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രതികളായ സജിലയും കുടുംബവും സ്വർണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഇപ്പോൾ വരുന്ന പരാതി. സ്വർണപദസരം പണയം വയ്ക്കാൻ കൊടുത്ത് തിരികെ ലഭിച്ചപ്പോൾ പിച്ചളയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണയം വയ്ക്കാൻ അയൽവാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകുകയും ചെയ്തു. എന്നാൽ തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത്…

