Headlines

കർണാടകയിൽ കോൺഗ്രസിന് അപ്രതീക്ഷിത നേട്ടം; എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു

കോൺഗ്രസിന് അപ്രതീക്ഷിത നേട്ടം സമ്മാനിച്ച് കർണാടക നിയമസഭയിൽ നിന്ന് നടന്ന എംഎൽസി തിരഞ്ഞെടുപ്പ് ഫലം. ഏഴ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ അഞ്ച് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ രണ്ട് സീറ്റുകൾ ബിജെപി നേടി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി-ജെഡിഎസ് സഖ്യത്തിലെ എംഎൽഎമാരിൽ നിന്നുണ്ടായ ക്രോസ് വോട്ടിങ്ങാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന വിലയിരുത്തലാണ് ശക്തമാകുന്നത് കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ. ഹരിപ്രസാദ്, പി.വി. മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നിവർ വിജയിച്ച് എംഎൽസിമാരായി. ബിജെപിക്കായി ലിംഗരാജ് പാട്ടീലും ആർ….

Read More

ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ലോഡ് ഷെഡിങ്; കെസ്ഇബി ഓഫീസിന് മുന്നിൽ ഫുട്ബോൾ തട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

കോഴിക്കോട്: ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ലോഡ് ഷെഡിങ് എര്‍പ്പെടുത്തിയതിനെതിരെ വ്യത്യസ്ത പ്രതിഷേധം. കോഴിക്കോട് കല്ലാച്ചി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഫുട്‌ബോള്‍ തട്ടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കണ്ണൂരില്‍ ശ്രീകണ്ഠാപുരം കെഎസ്ഇബി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. കെഎസ്ഇബി ഓഫീസില്‍ വിശറിയും മെഴുകുതിരിയും വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസിന് മൗനമെന്ന് കളിയാക്കിയായിരുന്നു പ്രതിഷേധം. ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി…

Read More

ആൺ സുഹൃത്തിൻ്റെ മർദ്ദനത്തിൽ മനംനൊന്ത് അധ്യാപിക ആത്മഹത്യ ചെയ്തു

കണ്ണൂർ: പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ചഅധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപിക പാനൂർ വള്ളങ്ങാട്ടെ ആദിത്യ അനിൽകുമാർ(28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ അധ്യാപികയെ പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് മരണപ്പെട്ടു. ആൺസുഹൃത്തിൻറെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബത്തിൻ്റെ പരാതിയിൽ പാനൂർ പൊലീസ് യുവാവിനെതിരെ കേസ് എടുത്തു. കുടുംബത്തിൻറെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം…

Read More

ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഇയാൾ 4,300 രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. തിരൂർ കന്മനം സ്വദേശിയായ പരാതിക്കാരൻ ആരംഭിച്ച ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കുന്നതിനും അനുബന്ധ സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനുമായി വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസിന്റെ കണ്ടെത്തൽ….

Read More

വഴിത്തിരിവായത് ദൃക്‌സാക്ഷിയുടെ മൊഴി ! ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടേത് അരുംകൊല ; പ്രതി കുറ്റം സമ്മതിച്ചു

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍…

Read More

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് നഗരത്തിൽ 2000 ഹാൻസ് പാക്കറ്റുകൾ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നഗരമധ്യത്തിൽ നിന്ന് ഏകദേശം 2000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറൂട്ടി റോഡിൽവെച്ചാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. കാറോടിച്ചിരുന്ന കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ…

Read More

ആശുപത്രിയിൽ കൂട്ടമരണം; കർണാടകയിൽ മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയ 11 രോഗികൾ

       കർണ്ണാടക : കർണാടക മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം. 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്. ഇന്നലെ ICU വിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ വ്യക്തമാക്കുന്നു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്. എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്….

Read More

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതല്‍ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്‌ഇബി

രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ തിരികെ നല്കാമെന്ന കരാറില്‍, മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകള്‍ക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും…

Read More

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്‌ടർ

വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്‌ടർ. തൃശൂർ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ സ്വകാര്യ ബസിനരികെ വരിയായി കാത്തുനിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ, വെറും മൂന്ന് വിദ്യാർത്ഥികളെ മാത്രമാണ് കണ്ടക്‌ടർ ബസിനുള്ളിൽ കയറാൻ അനുവദിച്ചത്. ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളെ ബസിൽ കയറ്റില്ലെന്ന് കണ്ടക്‌ടർ തറപ്പിച്ച് പറഞ്ഞു.ഇതിനിടെ മറ്റൊരു സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ബസിൽ കയറുന്നത് കാണാം. എന്നിട്ടും ആദ്യം കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റുന്നില്ല. കൂട്ടത്തിൽ…

Read More

നീറ്റ് പുനഃപരീക്ഷ; കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും ഓൺലൈൻ തട്ടിപ്പുകളും തടയാൻ കേന്ദ്രത്തിന്റെ കർശന നടപടികൾ. പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. കൂടാതെ ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അതേസമയം ടെലഗ്രാമിന്റെ താത്കാലിക വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial