സ്കൂൾ അധികൃതരുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു വിദ്യാർത്ഥി.
ചെന്നൈ: സർക്കാർ സ്‌കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാർത്ഥിയുടെ ഒരു കാഴ്ച്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ യുവരാജിൻ്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിൻ്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയിൽ എത്തിക്കാതിരുന്നതിനാൽ കാഴ്ച നഷ്ടമായെന്ന് ഡോക്ടർമാർ പറഞ്ഞു. ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാർത്ഥികളെ അധ്യാപകര് നിര്ബന്ധപൂര്വ്വം ജോലിചെയ്യുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. കണ്ണിൽ പൊടിവീണ് ക്ലാസിൽ തുടരാൻകഴിയാത്ത സ്ഥിതിയിലായിട്ടും യുവരാജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ…

