നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ; PSC ക്രമക്കേടിൽ മിണ്ടിയില്ല; DYFIക്കെതിരെ വിമർശനം



      

തിരുവനന്തപുരം : ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു.

രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ എത്തിയ പ്രവർത്തകരെ തടയാൻ ഡിവൈഎഫ്ഐക്കായില്ലെന്നും വിമർശനം ഉയർന്നു. ഫണ്ട് പിരിവുകാരണം ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കാൻ പേടിയെന്ന് സമ്മേളന പ്രതിനിധി അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ സംശയമുണ്ടെന്നും വിമർശനം.

സംസ്ഥാന സെക്രട്ടറി വികെ സനോജ് അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലാണ് വിമർശനം. ജില്ലയിൽ കമ്മറ്റികൾ ചലിക്കുന്നില്ലന്ന് സംഘടന റിപ്പോർട്ട്. കൊടിമരങ്ങളും മിനിറ്റ്സും ഇല്ലാത്ത കമ്മറ്റികൾ തിരുവനന്തപുരത്തുണ്ട്. സംഘടനാ നടപടി നേരിട്ട നിരവധിപേർ തിരുവനന്തപുരം ഡിവൈഎഫ്ഐയിൽ ഉണ്ടെന്നും വിമർശനം. മെമ്പർഷിപ്പ് പൂർത്തിയാക്കാൻ ആറുമാസത്തിലധികം സമയമെടുത്തു. വിവിധ കമ്മിറ്റികൾ ആംബുലൻസ് വാങ്ങുന്നതിന് വലിയ പിരിവ് പിരിവ് നടത്തുന്നു. കണക്ക് നൽകുന്നില്ലെന്നും വിമർശനം ഉയർന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: