വെമ്പായം: പെരുംകൂറിൽ
ഫർണിച്ചർ കടയിൽ തീപിടിച്ചു.ഗാലക്സി ആഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന നെടുവേലി സ്വദേശി മധുവിന്റെ ഫർണിച്ചർ ഷോപ്പിലാണ് തീപിടിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ഫർണിച്ചർ കടയോട് ചേർന്നുള്ള സിയോൺകുന്ന് സ്വദേശി വിശാഖിൻ്റെ ഉടമസ്ഥതയിലുള്ള റീന ലെറ്റ്സ് & സൗണ്ട്സ് കടയിലേക്കും തീ പടർന്നു. 300 സെറ്റ് സീരിയലും 2 ആംപ്ലിഫയറു കത്തി നശിച്ചു. തീ പടർന്നപ്പോൾ സാധനങ്ങൾ പുറത്തേക്ക് മാറ്റാൻ സാധിച്ചതിനാൽ നാശനഷ്ടം കുറയ്ക്കാൻ സാധിച്ചു.ഒരു ലക്ഷം രൂപയുടെ നാശമുണ്ടായതായി ഉടമ വിശാഖ് കേരളാ 14 ന്യൂസിനോട് പറഞ്ഞു.
ഫർണിച്ചർ കടയിൽ മാത്രം ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വിലപിടിപ്പിള്ള തടികളും മെഷീനുകളും കത്തി നശിച്ചു.ഫർണിച്ചർ ഷോപ്പിന്റെ പുറകിൽ കൂട്ടിയിട്ടിരുന്ന മരപൊടിയിൽ നിന്നും ചപ്പുചവറുകൾക്കും തീപിടിച്ച് അതിൽ നിന്നും തീ പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 3 യൂണിറ്റ് ഫയർ എൻജിൻ എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരന്നു.
