തൃശൂർ: ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടതായി പരാതി. ഹോട്ടലില്‍നിന്ന് പാഴ്സലായി വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്‌സലായി വാങ്ങിയ മന്തി വീട്ടിലെത്തി തുറന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഒച്ചിനെ കണ്ടത്. ഉടനെ ഇവര്‍ ഭക്ഷണം മതിയാക്കി കളയുകയായിരുന്നു.
എന്നാല്‍ കളയുന്നതിന് മുമ്പ് ഇവർക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവര്‍ത്തകന് ഇതിന്റെ വീഡിയോ അയച്ച് നല്‍കിയത് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്ലടക്കം പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് കോര്‍പ്പറേഷന്‍ ഒല്ലൂര്‍ സോണല്‍ ആരോഗ്യ വിഭാഗം ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി.
