പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവം,പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു

പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ, അന്നത്തെ എസ്.ഐയും നിലവിൽ കടവന്ത്ര എസ്.എച്ച്.ഒയുമായ പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു. 2023-ൽ നടന്ന ഈ സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഒന്നര വർഷത്തോളം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്.

2023 മേയ് 24-ന് തൃശ്ശൂർ പട്ടിക്കാട്ടെ ലാലീസ് ഹോട്ടൽ മാനേജരായ കെ.പി. ഔസേപ്പിനെയും മകനെയും പീച്ചി പോലീസ് സ്റ്റേഷനിൽ വെച്ച് പി.എം. രതീഷ് മർദിച്ചു എന്നാണ് കേസ്. ഹോട്ടലിൽ ഭക്ഷണം കഴിച്ച ഒരാൾ നൽകിയ വ്യാജ പരാതിയെ തുടർന്ന് വിശദീകരണം നൽകാനെത്തിയ ഔസേപ്പിനെ ചുമരിനോട് ചേർത്ത് നിർത്തി മർദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, രതീഷിനെതിരായ നടപടികൾ വൈകുകയും, ഈ സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തിരുന്നു.

തൃശ്ശൂർ അഡീഷണൽ എസ്.പി രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, ഈ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയായിരുന്നു. ഒടുവിൽ ഒന്നര വർഷത്തിനുശേഷം ദക്ഷിണ മേഖല ഐജിയുടെ ഇടപെടലിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: