ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ നിര്‍ബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പുതിയൊരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സുപ്രിംകോടതി ജസ്റ്റിസ് ബിവി നാഗരത്‌നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ…

Read More

മതചടങ്ങുകളില്‍ യൂണിഫോം വേണ്ട’; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

കൊച്ചി: മതചടങ്ങുകളില്‍ പൊലീസുകാര്‍ യൂണിഫോം ഇട്ട് പങ്കെടുക്കുന്നതിനെതിരായ ഡിജിപിയുടെ സര്‍ക്കുലര്‍ തടഞ്ഞ് ഹൈക്കോടതി. പൊലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍ തടഞ്ഞത്. പൊലീസ് മേധാവിയുടെ സര്‍ക്കുലറിനെതിരെ തിരുവനന്തപുരം സ്വദേശി ഡോ. പി.എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിലും മറ്റും പൊലീസ് ഉദ്യോഗസ്ഥരുടെ ആചാരപരമായ പങ്കാളിത്തം നേരത്തെയുള്ളതാണ്. ഇത് തിരുവിതാകൂര്‍ കൊച്ചി രാജ്യങ്ങളുടെ ഭരണപരമ്പരയുമായി ബന്ധപ്പെട്ടിട്ട ചരിത്രപരമായ ആചാരമാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി. പല ക്ഷേത്ര ചടങ്ങുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് പരമ്പരാഗതമായി…

Read More

വിവാഹശേഷം സ്വർണം ഭർത്തൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല; പുതിയകാലത്തെ സ്ത്രീകൾക്ക് അതിനുള്ള അറിവുണ്ട്: കേരള ഹൈക്കോടതി

കൊച്ചി:വിവാഹം കഴിഞ്ഞയുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാനായി സ്ത്രീകൾ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാസമ്പന്നരായ ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് തങ്ങളുടെ സമ്പത്ത് സ്വയം സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, വിവാഹാഘോഷത്തിനായി ഇരുഭാഗവും മുടക്കുന്ന പണം പൊതുചെലവിന്റെ പരിധിയിൽ വരുന്നതായതിനാൽ, വിവാഹമോചന വേളയിൽ ഇത് പങ്കാളികളിൽ ആർക്കെങ്കിലും മടക്കിനൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച ഭീമമായ നഷ്ടപരിഹാര തുകയ്‌ക്കെതിരെ ഭർത്താവും കുടുംബവും സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ…

Read More

മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

                      സംസ്ഥാനത്തെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത, അർഹതയുള്ള മുൻഗണനേതര റേഷൻ കാർഡുടമകൾക്കാണ് ഇതിനുള്ള അവസരമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അർഹരായ കാർഡുടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Read More

ഒന്നാം സമ്മാനം 30 കോടി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കി മുഖ്യമന്ത്രി

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍…

Read More

നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്. യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും…

Read More

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും…

Read More

പി.എസ്.സി വിജ്ഞാപനം വിവിധ തസ്തികകളിൽ അവസരം

കേരള പബ്ലിക് സർവീസ് കമീഷൻവിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 5നകം ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ അപേക്ഷിക്കാം. ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിലുള്ള ചില തസ്തികകളുടെ വിവരങ്ങൾ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II: നിയമനം കേരളത്തിലെ സർവകലാശാലകളിൽ. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ശമ്പളനിരക്ക് 27,900-63,700 രൂപജിയോളജിക്കൽ അസിസ്റ്റന്റ്, ഭൂവിനിയോഗ വകുപ്പ്, ശമ്പളം -43,400-91,200 രൂപ. ഒഴിവുകൾ 6. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ്-II/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -II (ഇലക്ട്രിക്കൽ എൻജിനീയറിംഗ്), സാങ്കേതിക വിദ്യാഭ്യാസ…

Read More

മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടി; യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

കണ്ണൂർ : മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശി എസ്. ജനാർദനയാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ (KGCE) മൊബൈൽഫോൺ ഉപയോഗിച്ച് പരീക്ഷ എഴുതിയെന്നാണ് കേസ്. പരീക്ഷയിൽ വിജയിച്ചാൽ സ്ഥിരനിയമനത്തിന് അർഹത ലഭിക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇയാൾ പരീക്ഷയെഴുതിയത്. അന്വേഷണത്തിൽ, ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിലെ അധ്യാപകൻ വാട്‌സ്ആപ്പ് വഴി ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു….

Read More

ആറുപേരെ കൊന്നുതള്ളിയ കൈകൾ ഇനി പരീക്ഷയെഴുതും; കൂടത്തായി കേസ് ജോളിയുടെ ബി.എ പരീക്ഷ കണ്ണൂർ ജയിലിൽ

വർഷങ്ങളോളം എൻ.ഐ.ടി പ്രൊഫസറാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് നാടിനെ മുൾമുനയിൽ നിർത്തിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഒടുവിൽ ഒരു യഥാർത്ഥ ബിരുദം സ്വന്തമാക്കാൻ ഒരുങ്ങുന്നു. കോഴിക്കോട് സബ് ജയിലിൽ വിചാരണ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതാനായി ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്.മലപ്പുറം ന്യൂസ്‌.ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വർഷ വിദ്യാർഥിയാണ്. എട്ടു പേപ്പറുകളിൽ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുന്നതു വരെ കണ്ണൂർ വനിതാ ജയിലിൽ ജോളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial