കെ ടി ജലീലിന് തിരിച്ചടി, കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയതിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്….

Read More

കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ; സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്

പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ പറഞ്ഞു. കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർ‍ഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെടി ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു….

Read More

കൊല്ലത്ത് വീണ്ടും ‘കല്യാണ അടി’, ഇത്തവണ വില്ലൻ ഐസ്ക്രീം; ബന്ധുക്കൾക്ക് ഐസ്ക്രീം കിട്ടിയില്ല, ഓഡിറ്റോറിയത്തിൽ കൂട്ടയടി, വധു കുഴഞ്ഞ് വീണു

കൊല്ലം: ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയിടിയിൽ കലാശിച്ചത്. വിവാഹശേഷം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിനിടയായിരുന്നു സംഘർഷം. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്….

Read More

തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി:  തമിഴ്നാട്ടിൽ പശുക്കളെയോ പശുക്കിടങ്ങളയോ അറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ. ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തമിഴ്നാട് മൃഗസംരക്ഷണ നിയമമനുസരിച്ച് സംസ്ഥനത്ത് പശുക്കളെ അറുക്കുന്നതിന് പൂർണനിരോധനമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. 10 വയസിന് മുകളിൽ പ്രായമുള്ളതും പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റോട് കൂടി അറുക്കാവുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. പിന്നീട് വന്ന…

Read More

ക്രൂരവും മനുഷ്യത്വമില്ലാത്തതും; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി:അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍…

Read More

വരുന്നു’ 64 ടീമുകളുടെ ലോകകപ്പ്; 2030ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

അടുത്ത ഫുട്ബാൾ ലോകകപ്പിൽ 64 ടീമുകൾ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി…

Read More

ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. തീ അതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്…

Read More

മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രണ്ട് മക്കളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ രണ്ടുപേരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു….

Read More

വോട്ടർ രജിസ്ട്രേഷന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയ അപേക്ഷകർക്കും, എസ്‌ഐആർ പരിഷ്കരണത്തിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കും ഈ നിയമം ബാധകമായിരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’ പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ നിർബന്ധമായും നൽകണം. ഡിക്ലറേഷൻ ഘട്ടത്തിൽ ഈ വിവരങ്ങൾ പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ബിഹാറിൽ ഈ പരിഷ്കാരം ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്….

Read More

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ വീടുവിട്ടിറങ്ങി; 11 വയസുകാരിയെ നാല് ദിവസം തടവിലാക്കി ലൈംഗിക പീഡനം; 21 പേർ അറസ്റ്റിൽ

ജയ്പൂർ: 11 വയസ്സും 11 മാസവും പ്രായമുള്ള പെൺകുട്ടിയെ നാല് ദിവസത്തിനിടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അവരുടെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജൂൺ 18-ന് കാണാതായ പെൺകുട്ടിയെ നാല് ദിവസത്തിന് ശേഷം ശ്രീ ഗംഗാനഗറിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial