കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തിൽ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയിൽ. കൊടകര റഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ 13 ന് അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് റഷീദ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികളായ മൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്.
2016 മാർച്ചിൽ അയ്യന്തോൾ പിനാക്കിൾ ഫ്ലാറ്റിലെ കൊലപാതകക്കേസിലെ പ്രതിയാണ് അറസ്റ്റിലായ റഷീദ്. ഷോർണൂർ സ്വദേശിയായ സതീശനാ(മണി-28)നെ കൊന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. രണ്ടുദിവസം പൂട്ടിയിട്ട് തുടർച്ചയായി മർദിച്ചായിരുന്നു സതീശനെ കൊലപ്പെടുത്തിയത്. കുഴൽപ്പണം ഇടപാടിന്റെ രഹസ്യം ചോർന്നതിന്റെ പേരിലായിരുന്നു മർദനം. പ്രശാന്തിനെതിരെ ആണ് കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.


