Headlines

kerala14.in

മുഖ്യമന്ത്രിയെ നാളെ അറിയാം; ചർച്ചകൾ പൂർത്തിയായി

ന്യൂഡല്‍ഹി: ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച…

Read More

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ബിഹാറില്‍

      മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നളന്ദയിലാണ് വെറും ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു….

Read More

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

      തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു. രണ്ട് പേർക്ക് പരുക്ക്.എ സി നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ACയിൽ ഗ്യാസ് നിറക്കുന്നതിനുടെ ആണ് അപകടം ഉണ്ടായത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ‌ ഓഫീസിനകത്താണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തിക്കിന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എസി നന്നാക്കാൻ‌ വന്ന് മെക്കാനിക്കുകളാണ് അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുടെ ചീളുകൾ തെറിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20%

      ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in…

Read More

പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം; ഒരാൾക്ക് പരമാവധി 200 ലിറ്റർ ഡീസലും 5000 രൂപവരെ പെട്രോളും

      കൊച്ചി  : ഇന്ധന വില വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാനത്ത് പെട്രോൾപമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കന്പനികൾ. ഒരു ഉപഭോക്താവിന് പരമാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം. ശരാശരി വിൽപ്പന കണക്കാക്കി പരിമിതമായ ദിവസങ്ങൾക്കുള്ള ഇന്ധന ശേഖരമാണ് ആഴ്ചകളായി പമ്പ് ഉടമകൾക്ക് ഇന്ധനക്കമ്പനികൾ നൽകുന്നത്. ക്രെഡിറ്റ് സംവിധാനം ഒഴിവാക്കിയതോടെ വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥയും പമ്പുകളിലെ ഇന്ധനശേഖരത്തെ ബാധിക്കുന്നുണ്ട്….

Read More

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം

      പുനലൂർ: കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്‌റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് ഭിത്തി പതിക്കുകയായിരുന്നു. സർവീസ് സ്‌റ്റേഷനും ഭിത്തി വീണ് തകർന്നു. ഫയർഫോഴ്സാണ് തകർന്ന ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.

Read More

ഒരു നിമിഷം കൊണ്ട് നാലു ജീവനുകൾ കവർന്ന് ഇടിമിന്നൽ; മങ്കട കണ്ണീരിൽ പോസ്റ്റ്മോർട്ടം നാളെ രാവിലെ

​ മലപ്പുറം മങ്കട പഞ്ചായത്തിലെ വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിൽ സമയം ചെലവഴിക്കാനെത്തിയ ഇടിമിന്നലേറ്റ ഏഴംഗ സംഘത്തിലെ മരണപ്പെട്ട നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ രാവിലെ ഏഴുമണിക്ക് പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ വെള്ളില അസ്കർ ഓഡിറ്റോറിയത്തിലെ പൊതു ദർശനത്തിനുശേഷം മറവ് ചെയ്യും. ഇന്ന് വൈകിട്ട് 5 മണിയോടെയാണ്കുരങ്ങൻചോല വ്യൂ പോയിന്റിൽ ഇവർക്ക് ഇടിമിന്നൽ ഏറ്റത്. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ…

Read More

മലപ്പുറത്ത്  സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു. ആദിൽ ഫിറാസ് (7), മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകനാണ് ആദിൽ ഫിറാസ്. കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകനാണ് മുഹമ്മദ് ഫഹ്‌ലാൻ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു…

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച മുഖ്യ സൂത്രധാരൻ മനീഷ് യാദവ് നാസിക്ക് പിടിയിൽ

ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരൻ മനീഷ് യാദവ് നാസിക്ക് പോലീസിന്റെ പിടിയിൽ. രാജസ്ഥാൻ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മനീഷിനൊപ്പം ഒൻപത് പേരും അറസ്റ്റിലായി. വമ്പൻ തട്ടിപ്പാണ് നടന്നതെന്നാണ് നാസിക്ക് പൊലീസിൻ്റെ കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട് അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് എൻടിഎ പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്നും പരീക്ഷയുടെ…

Read More

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

പാറശ്ശാല: ലൈഫ് ഭവന പദ്ധതിയുടെ മൂന്നാംഗഡു അനുവദിക്കുന്നതിനായി ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി സന്ദീപ് ടി.എസ്. (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി കാരോട് പഞ്ചായത്തിലെ എ സർക്കിളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സന്ദീപ്. ലൈഫ് പദ്ധതിയുടെ വിവിധ ഗഡുകൾ അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് പലതവണയായി പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ആദ്യ ഗഡുവായ 40,000 രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial