കൊട്ടിക്കലാശം കൊട്ടിക്കയറുമ്പോൾ കയ്യാങ്കളിയാകരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്, ലഭിക്കുന്നത് തടവുശിക്ഷ വരെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍…

