കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി ഓള്‍ പാസില്ല, വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട്…

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽലോക്കൽ പോലീസിന്റെ ജീപ്പിടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ച് അപകടം. വെഞ്ഞാറമൂട് പള്ളിക്കലിൽ എത്തിയപ്പോഴാണ് കമാൻഡോ വാഹനത്തിന് പിന്നിൽ പോലീസ് ജീപ്പിടിച്ചത്. കടക്കൽ കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞതിന് മുഖ്യമന്ത്രി തിരിച്ചു വരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു. Share on FacebookTweetFollow…

Read More

പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി; പിന്തുണ നൽകി ഇടഞ്ഞ് നിന്ന 3 ബിജെപി കൗൺസിലർമാരും

പത്തനംതിട്ട: പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ ആണ് നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ്…

Read More

അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, ഏഴ് വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് വായ്പ വിതരണക്കാർ

പലൻപൂർ: അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയപ്പോൾ ഏഴ് വയസുകാരി മകളെ തട്ടിക്കൊണ്ടു പോയി 3 ലക്ഷം രൂപയ്ക്ക് വില്പന നടത്തി വായ്പ വിതരണക്കാർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഡിസംബർ 19നാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്…

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് തീയിട്ടു; തടയാനെത്തിയ പോലീസുക്കാർക്ക് പരിക്ക്

തെലങ്കാന: തെലങ്കാനയിലെ ആദിലാബാദിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് നേരെ നാട്ടുകാരുടെ ആക്രമണം. പ്രതിയായ യുവാവിന്റെ വീടിന് തീകൊളുത്തിയാണ് നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയത്. പ്രകോപിതരായ നാട്ടുകാർ ആക്രമണം തടയാനെത്തിയ പോലീസ് സംഘത്തിനു നേരെയും തിരിഞ്ഞു. രണ്ട് പോലീസ് വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പോലീസുകാർ ആക്രമണം തടയുന്നതിനിടെയാണ് അവർക്കു നേരെയും നാട്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിന്റെ സ്ഥിതി വഷളായതോടെ പോലീസുകാര്‍…

Read More

പാലക്കാട്  ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ; ട്രോളി വിവാദവും വിവാദ പത്രപരസ്യവും പരാജയത്തിന് ആക്കംകൂട്ടി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ. സിപിഎം നേതാക്കൾക്കിടയിലെ അനൈക്യം ഉപതെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധമായ നിലപാടുകളും ട്രോളി വിവാദവും വിവാദ പത്രപരസ്യവുമെല്ലാം ചേർന്ന് പരാജയത്തിന് ആക്കംകൂട്ടിയെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സിപിഎമ്മിനുള്ളിലെ ആശയക്കുഴപ്പം പ്രകടമായിരുന്നെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങൾ…

Read More

വയനാട്ടിൽ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി; നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്

കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ…

Read More

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാവില്ല: ഛത്തീസ്ഗഢ്

റായ്പൂര്‍: മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് കേസില്‍ വിധി പറഞ്ഞത്. നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷവും ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍…

Read More

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍…

Read More

പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്

ഹൈദരബാദ്: പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും പൊലീസ് പറയുന്നു. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial