ജോലിയും സ്വത്തുക്കളും കൈക്കലാക്കാൻ ക്വട്ടേഷൻ നൽകി അമ്മയെ കൊലപ്പെടുത്തി;ജയ്പൂരിൽ നിയമവിദ്യാർഥിനി കസ്റ്റഡിയിൽ

           ജയ്പൂര്‍ : വാടക കൊലയാളികളെ ഏർപ്പെടുത്തി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ഥിനി പൊലീസ് കസ്റ്റഡിയില്‍. ജയ്പൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് മകള്‍ ആയുഷി പിടിയിലായത്. പ്രതി അവസാനവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. അമ്മയുടെ ജോലി തട്ടിയെടുക്കാനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് 3നാണ് എസ്‌യുവി ഇടിച്ച് നീരജ് ശര്‍മ മരിച്ചത്. പിന്നാലെയാണ് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് മകള്‍ പിടിയിലായത്. കോര്‍ട്ട് മാസ്റ്ററായിരുന്ന ഭര്‍ത്താവ് വിജയ് ശര്‍മയുടെ മരണത്തിന്…

Read More

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

       പാലക്കാട് : പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ് പൊലീസ് പിടിയിൽ. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 66 വയസ്സുകാരിയായ സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ…

Read More

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

       ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച്‌ ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍…

Read More

മദ്യപിച്ച് നിരന്തരം മർദിക്കുന്നു, ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തി കൊലപാതകം

         അമിത മദ്യപാനത്തെ തുടർന്നുള്ള മർദനം, നാൽപ്പതിനാലുകാരനായ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. 45 ദിവസത്തെ അന്വേഷത്തിനുശേഷമാണ് ഭർത്താവിൻറെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീടിൻ്റെ ബാത്റൂമിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പുതിയ സിമൻ്റും ടൈൽസും കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊലപാതകം നടന്നത് മെയ് 18 ന് എന്ന് പൊലീസ് നിഗമനം. പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭാര്യ റൂബി…

Read More

കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെ തർക്കം; യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്നു; പ്രതി പിടിയിൽ

ന്യൂഡൽഹി: പ്രണയത്തിലായിരുന്ന യുവാവ് വിവാഹിതനാണെന്ന വിവരമറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗുരുഗ്രാമിൽ യുവതിയെ തീകൊളുത്തിക്കൊന്നു. ഡൽഹി സ്വദേശിനിയായ ദിവ്യ കത്താരിയ (23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ജജ്ജർ സ്വദേശിയായ സുനിൽ കുമാറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ജൂൺ 18-നാണ് ദിവ്യ, സുനിൽ കുമാറിന്റെ കടയിലെത്തുന്നത്. ഇവിടെ വെച്ചാണ് ഇയാൾ നേരത്തെ വിവാഹിതനാണെന്ന സത്യാവസ്ഥ ദിവ്യ…

Read More

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തി

ബെംഗളൂരു: പ്രണയപ്പകയിൽ നഗരത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ മുൻ കാമുകൻ പട്ടാപ്പകൽ കഴുത്തിൽ കത്തിയിറക്കി കൊലപ്പെടുത്തി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന അഞ്ജലി (23) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ രാജീവിനെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. അഞ്ജലിയും രാജീവും ഒരേ സ്ഥാപനത്തിലെ മുൻ സഹപ്രവർത്തകരും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലുമായിരുന്നു….

Read More

മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബൊക്കാറോ: മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുള്ള കാരിപാനി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. കാരിപാനി സ്വദേശിയായ ജയ്ലാൽ കർമാലി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അർജുൻ കർമാലി(30)യെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യപിച്ച് അർധരാത്രിയോടെയാണ് അർജുൻ വീട്ടിലെത്തിയത്. അർജുന്റെ അമിത മദ്യപാനവും വൈകിയെത്തിയതും പിതാവ് ചോദ്യം ചെയ്യുകയും ഇത് വലിയ രീതിയിലുള്ള തർക്കത്തിലേക്ക് വഴിമാറുകയും…

Read More

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരനാണ് (50) ഭാര്യ ദീപയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത് ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സുകുമാരന്‍ ജീവനൊടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.

Read More

കുടുംബ തർക്കം ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്

ന്യൂഡൽഹി: മുപ്പതുവയസുകാരിയായ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്. തെക്കൻ ഡൽഹിയിലെ സംഗം വിഹാറിലായിരുന്നു ദാരുണമായ സംഭവം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിഗ്രി പ്രദേശത്ത് ഇന്നലെ വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്. കവിത (30)യെയാണ് ഭർത്താവ് ശുഭം രാജ്പുത് ക്രൂരമായി കൊന്നത്, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഒന്നരവർഷം മുൻപാണ് കവിതയും ശുഭവും വിവാഹിതരായത്. ശുഭത്തിന്റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ഇരുവരും…

Read More

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്റ്റിൽ

ബംഗളൂരു: ബംഗളുരുവിൽ മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്വേതയെ (24) പുതുച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുപ്രതി കെന്നത്ത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ലിവ്-ഇൻ പങ്കാളിയോടൊപ്പം ചേർന്ന് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി യുവതി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ സ്വാതന്ത്ര്യം ലഭിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ മൊഴി സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്‌മി (48), മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ‘അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്‌കൂൾ കാലം മുതൽ എഞ്ചിനീയറിംഗ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial