ഉമ്മൻചാണ്ടിയുടെ വേര്‍പാടിന്റെ കണ്ണീരിന്റെ പേര് പറഞ്ഞ് ചാണ്ടി ഉമ്മൻ വോട്ട് തേടരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ

ഉമ്മൻചാണ്ടിയുടെ വേര്‍പാടിന്റെ കണ്ണീരിന്റെ പേര് പറഞ്ഞ് ചാണ്ടി ഉമ്മൻ വോട്ട് തേടരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ .പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടൻ തീരുമാനിക്കും. ചാണ്ടി ഉമ്മൻ യു.ഡി.എഫിനായി മത്സരിക്കുന്നത് കൊണ്ട് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. അതിന് മുമ്ബുള്ള തെരഞ്ഞെടുപ്പില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പിയുടെ 10,000ത്തോളം വോട്ട് യു.ഡി.എഫ് പിടിച്ചു. തോല്‍ക്കുമെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വഴിവിട്ട നീക്കങ്ങള്‍ നടത്തുകയായിരുന്നു. അങ്ങനെയാണ് ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത്.
കേരളത്തില്‍ സി.പി.എമ്മിന് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് പുതുപ്പള്ളി. എട്ടില്‍ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഈയൊരു സാഹചര്യത്തില്‍ ഉമ്മൻചാണ്ടി തന്നെ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയാലും രക്ഷപ്പെടാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മണ്ഡലങ്ങളുമായി താരത്യം ചെയ്യുമ്ബോള്‍ പുതുപ്പള്ളിയില്‍ വികസനം കുറവാണ്. മണ്ഡലത്തില്‍ സമ്ബൂര്‍ണ്ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കിയത് വി.എസ് സര്‍ക്കാറാണ്. ഇപ്പോഴും അവിടെ 30 ശതമാനം വീടുകളിലും കുടിവെള്ളമെത്തിച്ചിട്ടില്ല. വി.എസ് സര്‍ക്കാറിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത്. ചൈനീസ് കപ്പലുകളെത്തുമെന്നതിന്റെ പേരില്‍ അത് തടയുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവള സ്ഥലമേറ്റെടുപ്പ് നടത്തിയത് ഇ.കെ നായനാറിന്റെ കാലത്തായിരുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: