Headlines

ലോക ലഹരി വിരുദ്ധ ദിനം; നാളെ ഡ്രൈ ഡേ

     തിരുവനന്തപുരം : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. ഓരോ വര്‍ഷവും ജൂണ്‍ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന എന്ന ലക്ഷ്യത്തോടെ 1987 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പൊതുഅസംബ്ലിയാണ് ലോക ലഹരി…

Read More

സെല്‍ഫിയെടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മുങ്ങിമരിച്ചു

കര്‍ണാടക :  കാവേരി നദിയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണ് ഒരേ കുടുംബത്തിലെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ നിന്ന് മണ്ഡ്യയിലെ മുത്തത്തി വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ജഗദപുര ഗ്രാമവാസികളായ വിജയമ്മ (52), മകള്‍ പ്രിയങ്ക, ശ്വേത (38), മകള്‍ ചൈത്ര (20), കാര്‍ ഡ്രൈവറായ ബെംഗളൂരു സ്വദേശി മഹേഷ് (30) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിനും വിനോദയാത്രയ്ക്കുമായി…

Read More

വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

       വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി വിതരണങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം….

Read More

ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിൽക്കവേ യുവതിയുടെ അപ്രതീക്ഷിത നീക്കം; മൂന്നര പവന്‍റെ മാല പൊട്ടിക്കാൻ ശ്രമം, പിടിയിൽ‌

   കൊച്ചി: വയോധികയുടെ സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിലായി. മധുര സ്വദേശിനി സെൽവി (46) ആണ് മൂവാറ്റുപുഴ പൊലീസിന്‍റെ പിടിയിലായത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കാനാണ് ശ്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് അവിടെ കൂടിയവർ ചേർന്ന് തടഞ്ഞ് നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയിൽ പ്രതിക്കെതിരെ നിരവധി…

Read More

പണം നൽകിയില്ല;  സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം :അധ്യയനവർഷം ആരംഭിച്ച് ഒരു മാസമാകാറായിട്ടും സ്‌കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പാതിവഴിയിൽ. ഹാൻഡ്‌ലൂം ആൻഡ്‌ ടെക്‌സ്‌റ്റൈൽസ്‌ ഡയറക്‌ടറേറ്റിന്റെ കണക്കനുസരിച്ച്‌ ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ സ്കൂളുകളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് സ്കൂളുകളിലെയും ഉൾപ്പെടെ 8.5 ലക്ഷം കുട്ടികൾക്കായി 36.5 ലക്ഷം മീറ്റർ കൈത്തറിത്തുണിയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ, ഇതിൽ 23 ലക്ഷം മീറ്റർ തുണി മാത്രമാണ് സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്യാനായത്‌. ജൂണിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ കൃത്യമായ കണക്ക്‌ ഇനിയും ക്രോഡീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്…

Read More

ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന

ബോസ്റ്റണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഘാനയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിലുടനീളം കുറച്ച് അവസരങ്ങള്‍ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫന്‍സീവ് ‘ലോ ബ്ലോക്ക്’ മറികടക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായതുമില്ല. ജയം തുടരുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ടും ഘാനയും കളത്തിലിറങ്ങിയതെങ്കിലും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോളില്ലാതെ വിരസമായി പിരിഞ്ഞതോടെ, രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍…

Read More

കൂട്ടക്കൊലപാതകം; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതിയും കാമുകനും

ബെംഗളൂരു: ബെംഗളൂരുവില്‍ കൂട്ടക്കൊലപാതകം. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. സീഗഹള്ളിയിലെ സായി ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. കെന്നത്തുമായി ശ്വേത വീട്ടിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും…

Read More

പ്രസവശേഷം അയണ്‍ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നല്‍കി; കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ചയെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവശേഷം കഴിക്കേണ്ട അയണ്‍ ഗുളികകള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള മരുന്നാണ് ആശുപത്രി ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. സംഭവത്തില്‍ വൈക്കം സ്വദേശികളായ ദമ്പതികള്‍ ആശുപത്രി സൂപ്രണ്ടിനും പോലിസിനും പരാതി നല്‍കി. വൈക്കം സ്വദേശിനിയായ ഷൈനി മെയ് 10നാണ് പ്രസവിച്ചത്. തുടര്‍ന്ന് മെയ് 22ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രസവാനന്തര ചികില്‍സയുടെ ഭാഗമായി മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് നല്‍കിയിരുന്നു. 24 ദിവസത്തോളം…

Read More

റോഡിൽ കത്തിവീശി യുവാവിൻ്റെ പരാക്രമം; വാഹനം തട്ടിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന്

       കോട്ടയം : ഈരാറ്റുപേട്ടയിൽ വാഹനാപകടത്തെ തുടർന്ന് നാട്ടുകാർക്ക് നേരെ കത്തി വീശി യുവാവിൻ്റെ പരാക്രമം. ചേന്നാട് കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്റ്റാന്‍ വര്‍ഗീസിൻ്റെ കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായി. ഇത് കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചോദ്യം ചെയ്തതോടെ ഇയാൾ റോഡിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ സ്റ്റാൻ വർഗീസ് കത്തി വീശി ഭീതി പരത്തി. തിരുവല്ലയിൽ മോഷണം നടത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കാറിൽ…

Read More

ആറു വയസുകാരന് നേരെ ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ

        കൊച്ചി: പെരുമ്പാവൂരിൽ ആറു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴക്കുളം ചെമ്പറക്കി സ്വദേശി സുനീറിനെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇയാൾ തൊഴിലെടുത്ത് കൊണ്ട് നിൽക്കുന്നതിന് സമീപത്ത് കൂടെ മതപഠനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ചോദിച്ചതിനെ തുടർന്ന് ഈ അടുത്ത ദിവസമാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. അധ്യാപകർ ഉടനെ തന്നെ ചൈൽഡ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial