Headlines

ഓപ്പറേഷൻ തൂഫാനിൽ‌ ജോത്സ്യനും പെട്ടു; ജ്യോതിഷാലയത്തിലെ അലമാരയിലെ കഞ്ചാവുമായി പിടിയിൽ

         കണ്ണൂർ : പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തുന്ന കാങ്കോൽ വടശ്ശേരി സ്വദേശി ശ്രീനാഥിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്. പെരികമന ഇല്ലം ഭാരവാഹി കൂടിയാണ് പിടിയിലായ ശ്രീനാഥ്. ഇദ്ദേഹം നടത്തുന്ന ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള…

Read More

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

      മലപ്പുറം : കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍. ദിവസങ്ങള്‍ക്കു മുമ്പ് പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. കൊണ്ടോട്ടി…

Read More

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD

      തിരുവനന്തപുരം : നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി…

Read More

ബി.ജെ.പി. സ്ഥാനാർത്ഥി ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന് അറസ്റ്റിൽ

         പാലക്കാട് : പാലക്കാട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ. നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ ചെരുവില്‍ പ്രഭാവതിയെയാണ് (പ്രസന്ന-42) പിടികൂടിയത്. കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പ്രഭാവതി മുമ്പ് മുക്ക് പണ്ടം നല്‍കി കബളിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മെയ് 29 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച രീതിയില്‍…

Read More

സംസ്ഥാനത്ത്  28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും  മന്ത്രി സി പി ജോൺ;അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി  പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത…

Read More

58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍, ചൂളയില്‍ ഇട്ട് കത്തിച്ചത് പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍

        തൃശൂര്‍ : സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ച് നശിപ്പിച്ചു. 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് ചിറ്റിശ്ശേരിയിലെ മഹാദേവ ഓട്ടുകമ്പനിയിലെ ചൂളയില്‍ ഇട്ട് കത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് നേതൃത്വം നല്‍കി. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ഉയര്‍ന്ന ചൂളയില്‍ ഇട്ട് കത്തിച്ചത്.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന…

Read More

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

     തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും. നാളെ രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്ന മറ്റ് അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് കൺവീനർ. അധികാരത്തിൽവന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി…

Read More

ഇന്ധനവില 12 രൂപ വരെ കൂട്ടിയേക്കും; കനത്ത നഷ്ടത്തിലാണെന് കമ്പനികള്‍

ഡല്‍ഹി: പൊതുമേഖല എണ്ണകമ്പനികള്‍ ഇന്ധനവില ലിറ്ററിന് 12 രൂപ വരെ വര്‍ധിപ്പിക്കും. നിലവിലുള്ള നഷ്ടം മറികടക്കാന്‍ എണ്ണവിലയില്‍ അത്ര വര്‍ധന വരുത്തേണ്ടി വരുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളുടെ അഭിപ്രായം. കഴിഞ്ഞമാസം തുടര്‍ച്ചയായി നാല് തവണയാണ് കമ്പനികള്‍ എണ്ണവില ഉയര്‍ത്തിയത്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 5.5 രൂപയും ഡീസല്‍ 4.5 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നത്. അതേസമയം ക്രൂഡോയില്‍ വില 100 ഡോളറിന് മുകളില്‍ പോയാല്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എണ്ണവില എത്തിക്കണമെങ്കില്‍ ലിറ്ററിന് 12 രൂപ വരെ…

Read More

പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്

തിരുവനന്തപുരം:ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍. കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപമായിരുന്നു വിശാലിന്റെ കഞ്ചാവ് കൃഷി. ചട്‌നി അരയ്ക്കാനും പാലില്‍ ചേര്‍ത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികള്‍ക്ക് നല്‍കിയിരുന്നതെന്നും വിശാല്‍ പൊലീസിനോട് പറഞ്ഞു….

Read More

പതിനാലാം വയസില്‍ കൊലപാതകം, കൂടരഞ്ഞിയില്‍ 40 വര്‍ഷത്തിന് ശേഷം വഴിത്തിരിവ്, കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്.1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്. നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial