മാതാപിതാക്കൾക്കും സഹോദരിക്കും പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരനും മരിച്ചു‌

      കോട്ടയം : കോട്ടയം ളാക്കാട്ടൂർ മറ്റപള്ളിയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ചികിത്സയിൽ ആയിരുന്ന 12 വയസുകാരനും മരിച്ചു. അലൻ തോമസ് ആണ് മരിച്ചത്. കുടുംബനാഥൻ ജോബിയും (50) ഭാര്യ ജോസ്‌നയും മകൾ മരിയയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7നാണ് വീട്ടിൽ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചമുതല്‍…

Read More

‘രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്’: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്തു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് പോലും എഴുതാൻ അറിയാമോ എന്ന് മഹുവ മൊയ്ത എക്സിൽ പരിഹാസ രൂപേണ കുറിച്ചു. “ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എഴുതാൻ അറിയാമായിരിക്കില്ല. മാപ്പുസാക്ഷി ഹരജികൾ എഴുതാൻ മാത്രമാണ് ആർ.എസ്.എസ് പഠിപ്പിച്ചിട്ടുള്ളത്,”എന്ന് പരിഹസിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ കുറിപ്പ്.ഡൽഹിയിൽ നടന്ന ‘സൻസദ് ചലോ’…

Read More

തിരുവനന്തപുരത്ത് മുന്‍ സൈനികനെ മദ്യം നല്‍കി അവശനാക്കി ഒമ്പത് പവന്‍ കവര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: പോത്തന്‍കോട് മുന്‍ സൈനികനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയതായി പരാതി. യുവതിയും രണ്ട് പുരുഷന്മാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. കടകംപള്ളി ആനയറ സ്വദേശി വിധു (68) ആണ് പരാതി നല്‍കിയത്. ചന്തവിളയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പുതിയ വീട് കാണാനെന്ന വ്യാജേന എത്തിയവര്‍ മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ച് അവശനാക്കി മോഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒൻപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സ്വര്‍ണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങളും 8,000 രൂപയും മൊബൈല്‍…

Read More

മികച്ച ഡ്രൈവർക്കും കണ്ടക്ടർക്കും അവാർഡ് നൽകാൻ കെ എസ് ആർ ടി സി

കൊല്ലം:എല്ലാ മാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി.. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവരിൽ നിന്നാണ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂണിറ്റ് ഓഫീസർ ചെയർമാനും സുപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് താഴേത്തട്ടിൽ മികവു പരിശോധന നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി മാർക്കിട്ടാണ് തിരഞ്ഞെടുപ്പ്.ആകെ 100 മാർക്കുള്ളതിൽ, വരുമാനമുണ്ടാക്കുന്നതിനാണ് കണ്ടക്ടർമാർ മുൻഗണന നൽകേണ്ടത്. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാർഗറ്റിന്റെ 100 ശതമാനവും നേടുന്നവർക്ക് 60 മാർക്ക് ലഭിക്കും. പ്രതിദിന…

Read More

2030-ഓടെ പാമ്പുകടി മരണം പൂജ്യത്തിലെത്തിക്കാൻ വകുപ്പുകൾ ഒന്നിക്കുന്നു; തിരുവനന്തപുരത്ത് സമഗ്ര ആക്ഷൻ പ്ലാൻ ഉത്തരവായി

തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങളും ശാരീരിക വൈകല്യങ്ങളും 2030-ഓടെ പൂർണ്ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സമഗ്രമായ കർമപദ്ധതിക്ക് രൂപം നൽകി. പാമ്പുകടിയെ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.ആരോഗ്യം, വനം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ സമീപനമാണ് പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ലഭ്യമാക്കൽ, റഫറൽശൃംഖല ശക്തിപ്പെടുത്തൽ, അടിയന്തര ചികിത്സാസംവിധാനങ്ങൾ…

Read More

റാന്നിയിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദാരുണ സംഭവം. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. റാന്നി വയലത്തല സ്വദേശി ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്. സംഭവസമയത്ത് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് അബോധാവസ്ഥയിൽ കിടക്കുന്നതാണ് അമ്മ കണ്ടത്.കുട്ടിയെ സ്പർശിക്കാൻ ശ്രമിച്ചപ്പോൾ സാന്ദ്രയ്ക്കും ഷോക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് കുട്ടിയെ ഉടൻ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റതാണ് കുട്ടിയുടെ മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിൽ എങ്ങനെ വൈദ്യുതാഘാതമേറ്റെന്ന കാര്യം ഉൾപ്പെടെ…

Read More

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

*കൊച്ചി:* ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്. റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍…

Read More

ടോൾ പ്ലാസകൾ സന്ദർശിക്കാതെ ഫോണിലൂടെ പ്രതിമാസ പാസുകൾ സ്വന്തമാക്കാം; പുതിയ സംവിധാനവുമായി എൻ.എച്ച്.എ.ഐ

ന്യൂഡൽഹി:ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന യാത്രക്കാർക്ക് ഇനി ടോൾ ബൂത്തുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോൺ വഴി പ്രതിമാസ ലോക്കൽ പാസുകൾ വാങ്ങാം. ഹൈവേ ഉപയോക്താക്കൾക്കായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തങ്ങളുടെ ‘രാജ്മാർഗ് യാത്ര’ (RajmargYatra) മൊബൈൽ ആപ്പിൽ ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം, വിവിധ ഭാഷകളിൽ സഹായം നൽകുന്ന ‘മാർഗ്മിത്ര ഹെൽപ്പ് സെന്റർ’ എന്നീ രണ്ട് പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തി. *വീട്ടിലിരുന്ന് ലോക്കൽ പാസ് വാങ്ങാം:* ടോൾ പ്ലാസയുടെ…

Read More

വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു. വെമ്പായം തേക്കട മാടൻനട സ്വദേശി നവാസ് ആണ് മരണപ്പെട്ടത്.ഇന്നലെ ഉണ്ടായ സംഘർഷത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ, അനീഷ് എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് രാത്രി ഒമ്പത് മണിയോടെ സംഘർഷം ഉണ്ടായത്. ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു പ്രശ്നം. തർക്കത്തിനിടെ ബാറിൽനിന്ന് പുറത്തുപോയ…

Read More

വിവാഹാലോചന നിരസിച്ചതിൽ വൈരാഗ്യം; അച്ഛനെയും മകനെയും കൊല്ലാൻ ശ്രമിച്ച പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം

തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽ കുമാർ (51), മകൻ അച്ചു (20) എന്നിവരെയാണ് മുഖ്യപ്രതിയായ വെള്ളല്ലൂർ പുളിയറക്കോണം സ്വദേശി സുധീഷും സുഹൃത്തുക്കളും ചേർന്നാണ് വെള്ളല്ലൂര്‍ വട്ടവിളയിലെ പണി പൂര്‍ത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അനില്‍ കുമാറിന്‍റെ മകളെ മുഖ്യ പ്രതി സുധീഷിന് വിവാഹം ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. അമ്മയെയും കുടുക്കാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial